കാസർകോട്: നവീകരിക്കുന്ന കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയുടെ പ്രവൃത്തി ഒക്ടോബറിൽ തീരുമെന്ന് എൻജിനീയറിങ് വിഭാഗം. 27.06 കിലോമീറ്റർ നീളമുള്ള റോഡിെൻറ പ്രവൃത്തി നാലാം വർഷത്തിലേക്ക് കടക്കുകയാണ്. കാഞ്ഞങ്ങാട് സൗത്ത് വരെ നീളുന്ന റോഡിെൻറ പ്രവൃത്തി കാഞ്ഞങ്ങാട് നഗരത്തിലാണ് പ്രധാനമായും പൂർത്തിയാകാനുള്ളത്. കാഞ്ഞങ്ങാട് നഗരത്തിൽ മീഡിയൻ നിർമാണവും മരം െവച്ചുപിടിപ്പിക്കലും നടക്കാനുണ്ട്. നാലുവരി റോഡാണ് നഗരത്തിലുള്ളത്. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് ഉദുമയിലും മീഡിയൻ നിർമിക്കാനും നാലുവരിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന ജങ്ഷനുകളിലും ടൗണുകളിലും സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ബാക്കിയുണ്ട്. ഒാവുചാലിെൻറ പ്രവൃത്തി പൂർത്തിയായെന്ന് എൻജിനീയറിങ് വിഭാഗം പറയുന്നുവെങ്കിലും പലയിടത്തും ഇവ അശാസ്ത്രീയമാണ്. വെള്ളം ഒഴുകിപ്പോകുംവിധത്തിലല്ല നിർമിതി. കാഞ്ഞങ്ങാട് -കോട്ടച്ചേരി ഭാഗത്ത് റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഒാവുചാൽ പൂർത്തിയാകാത്ത സ്ഥലങ്ങളും ഉള്ളതായി പരാതിയുണ്ട്. റോഡിനു പുറത്തുള്ള പൊതുമരാമത്ത് സ്ഥലങ്ങളിൽ ഷോൾഡർ പ്രവൃത്തികളും ബാക്കിയുണ്ട്. സീബ്രാലൈനുകൾ വരച്ചുകൊണ്ടിരിക്കുകയാണ്. 114 കോടിയുടെ പ്രവൃത്തിയാണ് നടന്നത്. ഗുണപരിശോധന കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. വായ്പ നൽകുന്ന ലോകബാങ്ക് അധികൃതർ രണ്ടു മാസം കൂടുേമ്പാൾ റോഡ്പരിശോധന നടത്തുന്നുെണ്ടന്നും എൻജിനീയറിങ് വിഭാഗം പറയുന്നു. നിർമാണം നടന്നുകൊണ്ടിരിക്കെ റോഡിലെ സുരക്ഷാപ്രശ്നങ്ങളും അമിതവേഗതയും കാരണം 27 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.