മാഹി: മാഹിയിൽനിന്ന് പന്തക്കലിലേക്ക് സർവിസ് നടത്തുന്ന രണ്ട് പി.ആർ.ടി.സി ബസുകൾ കട്ടപ്പുറത്ത്. 'ബ്രേക്ക് ടെസ്റ്റി'ന് നിർത്തിയിട്ടിരിക്കുകയാണ് ഇരുബസുകളും. ഒരു ബസ് വർക്ക്ഷോപ്പിൽ എത്തിച്ചിട്ട് ഒരു മാസത്തിലേറെ ആയെങ്കിലും വർക്കിന് അഡ്വാൻസ് നൽകാത്തതിനാൽ പ്രവൃത്തി തുടങ്ങിയിട്ടില്ല. ഈ ബസ് വർക്ക്ഷോപ്പിൽ നിന്നിറക്കിയിട്ടുവേണം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിർത്തിയിട്ട മറ്റൊരു ബസ് അറ്റകുറ്റപ്പണിക്ക് വർക്ക്ഷോപ്പിലേക്ക് മാറ്റാൻ. ബസ് അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ എം.എൽ.എയും അഡ്മിനിസ്ട്രേറ്ററും നൽകിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പുതുച്ചേരിയിൽനിന്ന് വർക്ക് അറേഞ്ച്മെൻറിൽ രണ്ട് ഡ്രൈവർമാരെ കൊണ്ടുവരുമെന്ന ആർ.എയുടെ ഉറപ്പാണ് പ്രാവർത്തികമാകാത്തത്. ഇതുമൂലം ചൊക്ലി വഴിയും പെരിങ്ങാടി വഴിയും പന്തക്കലിലേക്ക് പോകേണ്ട യാത്രികർ കടുത്ത യാത്രാദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.