എൻജിനീയറിങ് / ആർക്കിടെക്ചർ / ഫാർമസി പ്രവേശനം: ഫീസ് അടച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2017ലെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെൻറിൽ ഏതെങ്കിലും കോഴ്സിലേക്ക് അലോട്ട്മെൻറ് ലഭിച്ചശേഷം പ്രവേശനപരീക്ഷാ കമീഷണർക്ക് ഓൺലൈനായോ എസ്.ബി.ഐയുടെ നിശ്ചിതശാഖകൾ മുഖേനയോ ഫീസ് ഒടുക്കിയ വിദ്യാർഥികളുടെ കോളജ് തിരിച്ചുള്ള ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് /ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് 10ന് തിരുവനന്തപുരം: പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ടത്തിൽ എൻജിനീയറിങ് /ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലെ നിലവിലുള്ള കോളജുകൾക്ക് പുറമെ പുതുതായി ഉൾപ്പെടുത്തിയ സ്വാശ്രയ ഫാർമസി കോളജുകൾ, എൻജിനീയറിങ്/ആർക്കിടെക്ചർ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഏതാനും കോഴ്സുകൾ എന്നിവയിലേക്കുകൂടി അലോട്ട്മെൻറ് നടത്തും. രണ്ടാംഘട്ട അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അവരവരുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുള്ള 'Confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഒമ്പതിന് രാവിലെ ഒമ്പതുവരെ ലഭിക്കുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ 10ന് വൈകീട്ട് രണ്ടാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ആദ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട്മെൻറിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ആദ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെൻറിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. മേൽപറഞ്ഞ വെബ്സൈറ്റിലൂടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാംഘട്ട അലോട്ട്മെൻറിനായി പരിഗണിക്കില്ല. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന ഓപ്ഷനുകൾ/ഹയർ ഓപ്ഷനുകൾ റദ്ദാകുന്നതിനാൽ ഭാവിയിലുള്ള ഓൺലൈൻ അലോട്ട്മെൻറുകളിലും പരിഗണിക്കില്ല. ഓരോ കോളജിലെയും ഒന്നാംഘട്ട അലോട്ട്മെൻറിന് ശേഷമുള്ള അഡ്മിഷൻ ഉറപ്പാക്കിയ സീറ്റുകളുടെ എണ്ണവും ഒഴിവുകളുടെ എണ്ണവും കോഴ്സ് തിരിച്ച് പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ജൂലൈ ആറിന് പ്രസിദ്ധീകരിക്കും. ഹയർഓപ്ഷനുകൾ നൽകുന്ന വിദ്യാർഥികൾ പ്രസ്തുത ലിസ്റ്റ് കൂടി പരിഗണിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.