ചെറുപുഴ: ഗൃഹപ്രവേശത്തിന് സദ്യ ഒരുക്കിയതിെൻറ മാലിന്യങ്ങള്‍ പുഴയിലൊഴുക്കാനെത്തിയ വാഹനം പിടികൂടി പിഴയിട്ടു. ഞായറാഴ്ച രാത്രി മാലിന്യങ്ങളുമായി കാര്യങ്കോട് പുഴയുടെ പാടിയോട്ടുചാല്‍ നെടുങ്കല്ല് പാലത്തിനു സമീപത്തുകണ്ട ജീപ്പ് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിെൻറ അന്വേഷണത്തില്‍ കാര്യങ്കോട് പുഴയുടെ പെരിങ്ങോം-വയക്കര പഞ്ചായത്തിലുള്‍പ്പെട്ട ഭാഗത്താണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് മാലിന്യങ്ങള്‍ നിറച്ച വണ്ടി പെരിങ്ങോം-വയക്കര പഞ്ചായത്തധികൃതര്‍ക്ക് കൈമാറി. 15000 രൂപ പിഴയടപ്പിച്ചശേഷം വണ്ടി വിട്ടുകൊടുത്തു. ഈസ്റ്റ് എളേരി മണ്ഡപം സ്വദേശി രാഹുല്‍, ചിറ്റാരിക്കാല്‍ സ്വദേശി എം. പ്രകാശ് എന്നിവരാണ് സദ്യയുടെ അവശിഷ്ടങ്ങള്‍ പുഴയിലൊഴുക്കാന്‍ ശ്രമിച്ച് കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.