തളിപ്പറമ്പില്‍ യുവാവിനുനേരെ ഗുണ്ടാ ആക്രമണം

തളിപ്പറമ്പ്: സിവില്‍ എന്‍ജിനീയറായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു. പൂമംഗലം സ്വദേശിയായ കെ. ഹംസക്കുട്ടിയാണ് (30) ആക്രമണത്തിനിരയായത്. ഇയാളെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവത്സരത്തലേന്ന് രാത്രി 7.30നായിരുന്നു സംഭവം. ഹംസക്കുട്ടി തളിപ്പറമ്പിലെ പ്രവാസിയുടെ വീടുനിര്‍മാണത്തിന്‍െറ കരാര്‍ ഏറ്റെടുത്തിരുന്നു. പ്രവാസിയുടെ ബന്ധുക്കളില്‍ ചിലര്‍ കരാറിന് പുറമേയുള്ള പ്രവൃത്തികള്‍ പണമില്ലാതെ ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തത്തെി. എന്നാല്‍, ഹംസക്കുട്ടി കൂലി ആവശ്യപ്പെട്ടതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. പ്രശ്നം തീര്‍ക്കാമെന്നുപറഞ്ഞ് ഹംസക്കുട്ടിയെ മന്നയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവത്രെ. മന്നയില്‍ നില്‍ക്കുമ്പോഴാണ് കാറിലത്തെിയ സംഘം ആക്രമിച്ചത്. തുടര്‍ന്ന് അവിടെനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി സീതിസാഹിബ് സ്കൂളിന് സമീപത്ത് ആയുധം ഉപയോഗിച്ചും ആക്രമിച്ചതായും ഹംസക്കുട്ടി പറഞ്ഞു. പൊലീസ് ആശുപത്രിയിലത്തെി ഹംസക്കുട്ടിയുടെ മൊഴിയെടുത്തു. എസ്.ഐ പി. രാജേഷിന്‍െറ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.