ഒ.കെ. വാസു മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്

തിരുവനന്തപുരം: ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയ ഒ.കെ. വാസുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബോര്‍ഡില്‍ കാലാവധി അവസാനിച്ച അംഗങ്ങള്‍ക്ക് പകരം ഏഴുപേരെ പുതുതായും നിയമിച്ചു. മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് അധ്യക്ഷനെയും അംഗങ്ങളെയും നിശ്ചയിച്ചത്. നിലവില്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് വാസു. സജീവ് മാറോളി ആയിരുന്നു പ്രസിഡൻറ്. ബോര്‍ഡിെൻറ കാലാവധി കഴിഞ്ഞയാഴ്ച അവസാനിച്ചതിനെതുടര്‍ന്ന് ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ചീഫ് ദേവസ്വം കമീഷണറായി നിയമിച്ചിരുന്നു. ശശികുമാര്‍ പേരാമ്പ്ര (കോഴിക്കോട്), പി.എം. സാവിത്രി (മലപ്പുറം), കൊട്ടറ വാസുദേവ് (നീലേശ്വരം കാസര്‍കോട്), വി. കേശവന്‍ (വയനാട്), എ. പ്രദീപന്‍ (തലശ്ശേരി), ടി.എന്‍. ശിവശങ്കരന്‍ (മലപ്പുറം), സുബ്രഹ്മണ്യന്‍. ടി.കെ (പാലക്കാട്) എന്നിവരാണ് പുതിയ അംഗങ്ങള്‍. ബി.ജെ.പി കണ്ണൂര്‍ ജില്ല മുന്‍ പ്രസിഡൻറായിരുന്ന ഒ.കെ. വാസു പിന്നീട് നമോ വിചാര്‍ മഞ്ച് എന്ന വിമതവിഭാഗത്തിെൻറ ഭാഗമായി. വൈകാതെ ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ എത്തി. നിലവിൽ അദ്ദേഹം കര്‍ഷകസംഘം കണ്ണൂര്‍ ജില്ല വൈസ് പ്രസിഡൻറ് ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.