കണ്ണൂർ സർവകലാശാല സെനറ്റും അക്കാദമിക് കൗൺസിലും രൂപവത്കരിക്കാൻ തീരുമാനം

കണ്ണൂർ: കണ്ണൂർ സർവകലാശാലാ സെനറ്റും അക്കാദമിക് കൗൺസിലും രൂപവത്കരിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിലവിൽ സെനറ്റും അക്കാദമിക് കൗൺസിലും ഇല്ലാതെയാണ് സർവകലാശാല പ്രവർത്തിക്കുന്നത്. ഇതിനായി എം. പ്രകാശൻ മാസ്റ്റർ കൺവീനറായും അഡ്വ. പി. സന്തോഷ് കുമാർ, ഡോ. വി.പി.പി. മുസ്തഫ, എ. നിശാന്ത് എന്നിവർ അംഗങ്ങളുമായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ചെറുപനത്തടി സെൻറ്് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളജ്, വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവക്ക് അഫിലിയേഷൻ അനുവദിക്കാനുള്ള ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകാൻ തീരുമാനിച്ചു. ഇൗ കോളജുകളിൽ 2016-17 വർഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കും. സ്കൂൾ ഒാഫ് പെഡഗോഗിക്കൽ സയൻസ് നടത്തുന്ന എം.എഡ് കോഴ്സിെൻറ വാർഷിക ഫീസ് 46,800 രൂപയിൽനിന്ന് 24,000 രൂപയായി കുറക്കും. കരിക്കുലം, സിലബസ് എന്നിവ അടുത്ത അധ്യയനവർഷം പരിഷ്കരിക്കും. ഇതിെൻറ ഭാഗമായുള്ള ഒന്നാംഘട്ട ശിൽപശാല സെപ്റ്റംബറിൽ നടത്തും. ഇതിനായി സിൻഡിക്കേറ്റ് അംഗം എ. നിശാന്തിനെ കോഒാഡിനേറ്ററായി നിയമിച്ചു. റിസർച് കൗൺസിൽ പുനഃസംഘടിപ്പിക്കും. ആക്ഷേപവിധേയരായവരെ ഒഴിവാക്കി മൂന്നുവീതം ഡീൻമാരെയും വിദ്യാഭ്യാസ വിചക്ഷണരെയും ഉൾപ്പെടുത്തും. കൂത്തുപറമ്പ് നിർമലഗിരി കോളജിലെ ഫിസിക്സ് ഡിപ്പാർട്മെൻറിനെ സർവകലാശാലാ റിസർച് സെൻററായി അംഗീകരിച്ചു. യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിൽ സംഘടനാസ്വാതന്ത്ര്യം അനുവദിക്കണെമന്ന സിൻഡിക്കേറ്റിെൻറ അഭിപ്രായം സംസ്ഥാന സർക്കാറിനെ അറിയിക്കാനും തീരുമാനമായി. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.