കേളകം: ഇരുവശവും കാടുകള്‍ വളര്‍ന്നത് മലയോരത്തെ റോഡുകളെ അപകടഭീഷണിയിലാക്കുന്നു. കൊട്ടിയൂർ-വയനാട് ചുരം റോഡിലെ കയറ്റവും ഇറക്കവും കൊടുംവളവും നിറഞ്ഞ റോഡിെൻറ ഇരുവശവും കാട് വളര്‍ന്ന് പന്തലിച്ചിട്ടുണ്ട്. എതിരേവരുന്ന വാഹനം അടുത്തെത്തിയാല്‍ മാത്രമാണ് കാണാന്‍ കഴിയുക. എല്ലാവര്‍ഷവും വേനല്‍ക്കാലത്ത് പൊതുമരാമത്ത് വകുപ്പ് കാട് വെട്ടിത്തെളിക്കുമായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി കാട് വെട്ടിത്തെളിച്ചിട്ടില്ല. റോഡിലെ മുഴുവന്‍ ദിശാസൂചികയും കാടിനുള്ളിലായി. പൊതുമരാമത്തിെൻറ കീഴിലെയും പഞ്ചായത്തുകളിലെയും റോഡുകളുടെ അവസ്ഥയും ഇതുതന്നെയാണ്. മുമ്പ് തൊഴിലുറപ്പില്‍പെടുത്തി റോഡരികിലെ കാട് വെട്ടിത്തെളിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പഞ്ചായത്തുകള്‍ റോഡിലെ കാടുവെട്ട് തൊഴിലുറപ്പില്‍നിന്ന് ഒഴിവാക്കി. അതിനാല്‍ പഞ്ചായത്ത് റോഡുകളും കാടുമൂടിക്കിടക്കുകയാണ്. റോഡിെൻറ ഇരുവശവും കാട് വളര്‍ന്നുനില്‍ക്കുന്നത് കാൽനടയാത്രികർക്കും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.