മംഗളൂരു: കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്ന ഏഴു ക്വിൻറല്‍ റേഷനരി ബണ്ട്വാള്‍ കൊടിമജലുവില്‍ പിടികൂടി. റവന്യൂ, സിവില്‍സപ്ലൈസ്, പൊലീസ് എന്നിവർ സംയുക്തമായാണ് പിടികൂടിയത്. മുന്‍കൂട്ടി വിവരം ലഭിച്ചതനുസരിച്ച് തഹസില്‍ദാര്‍ പുരന്തര്‍ ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. സഹകരണസംഘത്തിെൻറ കീഴിലുള്ള റേഷന്‍ േഷാപ്പുകളില്‍ വിതരണം ചെയ്യേണ്ട 50 കി.ഗ്രാം വീതം തൂക്കമുള്ള 14 ചാക്ക് അരി സ്വകാര്യ മില്ലിലേക്ക് കൊണ്ടുംപോകും വഴിയാണ് പിടിയിലായത്. പോളിഷ് ചെയ്ത് വിലകൂടിയ ഇനമാക്കി വില്‍ക്കാനായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.