കണ്ണൂർ: ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിഷാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. േമയ് 29നാണ് നിഷാമിനെ കണ്ണൂർ ജില്ല ആശുപത്രിയിൽ മെഡിക്കൽ ബോർഡിന് മുമ്പാകെ പരിശോധനക്കെത്തിച്ചത്. ജില്ല ആശുപത്രിയിലെ മേനാരോഗ വിദഗ്ധൻ ഡോ. ഗൗരവ് പി. ശങ്കറിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസമാണ് നിഷാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ട് സെൻട്രൽ ജയിൽ അധികൃതർക്ക് കൈമാറിയത്. നിഷാമിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ശിക്ഷ റദ്ദുചെയ്ത് ചികിത്സാ സൗകര്യമേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബന്ധു പി.െഎ. അബ്ദുൽ ഖാദർ ഹൈകോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് മേനാനില പരിശോധിക്കണമെന്ന് കോടതി ജയിൽ അധികൃതരോട് ആവശ്യപ്പെട്ടത്. പ്രത്യക്ഷത്തിൽ മാനസികപ്രശ്നങ്ങളൊന്നുമില്ലെന്ന റിപ്പോർട്ട് ജയിൽ അധികൃതർ കഴിഞ്ഞദിവസം ഹൈകോടതിയിൽ സമർപ്പിച്ചു. കോടതി റിപ്പോർട്ട് പരിഗണിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ ഇനി മറ്റ് നടപടികളുണ്ടാവുകയെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് അറിയിച്ചു. തൃശൂർ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ജീപ്പ് കൊണ്ടിടിച്ചശേഷം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് നിഷാമിനെ ജീവപര്യന്തം തടവിനും 80 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.