പാനൂർ: മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയും മുസ്ലിം ലീഗ് ദേശീയ നേതാവുമായിരുന്ന ഇ. അഹമ്മദിെൻറ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ ദേശീയ അവാർഡ് പൊട്ടങ്കണ്ടി അബ്ദുല്ലക്ക് ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ് കടവത്തൂർ ഗ്രാമം. മദീന ഗ്രൂപ് സംരംഭങ്ങളുടെ ചെയർമാനും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗവുമായ പി.കെ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പൊട്ടങ്കണ്ടി അബ്ദുല്ലയുടെ ജന്മനാടാണ് കടവത്തൂർ. രാഷ്ട്രീയ,- സാമൂഹിക,- ജീവകാരുണ്യ - വ്യാവസായിക മേഖലയിലെ നിറസാന്നിധ്യമാണ് പി.കെ. നാലു പതിറ്റാണ്ടു പിന്നിട്ട പ്രവാസ ജീവിതത്തോടൊപ്പം ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന മദീന ഗ്രൂപ് സംരംഭങ്ങളുടെ അമരക്കാരനുമാണ് ഇദ്ദേഹം. നാട്ടിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഈയിടെ ആരംഭിച്ച കോടിയേരി മലബാർ കാൻസർ സെൻററിന് സമീപത്തെ സി.എച്ച് സെൻററിെൻറ നിർമാണത്തിലും വലിയ പങ്കുവഹിച്ചു. ഇ. അഹമ്മദുമായി വളരെയധികം വ്യക്തിബന്ധം കാത്തു സൂക്ഷിച്ചിരുന്നയാളായിരുന്നു പി.കെ. 50,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 10ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.