ദേശീയപാത വികസനം: ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം

കാസർകോട്: ദേശീയപാത വികസനം നടപ്പാക്കുേമ്പാൾ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺെവൻഷൻ ആവശ്യപ്പെട്ടു. ജില്ലയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ 1340 വ്യാപാരികൾക്ക് കടകൾ നഷ്ടപ്പെടും. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന് വ്യാപാരികൾ എതിരല്ലെങ്കിലും കടകൾ ഒഴിഞ്ഞുകൊടുക്കുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുനൽകുന്നതുവരെ സമരം നടത്താൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ, ജില്ല ജനറൽ സെക്രട്ടറി പി.എം. ജോസ് തയ്യിൽ, ട്രഷറർ മാഹിൻ കോളിക്കര, ഗിരീഷ് ചീമേനി, കെ. മണികണ്ഠൻ, പൈക്ക അബ്ദുല്ലക്കുഞ്ഞി, സി.എച്ച്. ഷംസുദ്ദീൻ, പി.പി. മുസ്തഫ, കെ.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.