കണ്ണൂര്‍: 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ഒത്താശ ചെയ്തെന്നാരോപിച്ച് ജീവനക്കാരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചും തുടര്‍നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റി, ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും നിവേദനം നല്‍കി. ജീവനക്കാരെ മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടിക്ക് വിധേയരായവര്‍ക്ക് സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും നല്‍കാതിരുന്നത് സാമാന്യനീതിയുടെ ലംഘനമാണെന്നും സംഘടന നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം നിര്‍വഹിച്ച ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതും അവരെ ഭീതിയുടെ നിഴലിലാക്കുകയും ചെയ്യുന്ന നടപടികളില്‍നിന്ന് ഉത്തരവാദപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.വിവിധ സംഘടനാ നേതാക്കളായ വി.എം. സജീവന്‍, കെ.കെ. പ്രകാശന്‍, എം.വി. രാമചന്ദ്രന്‍, എം. ബാബുരാജ്, കെ. ഷാജി, സി. ലക്ഷ്മണന്‍ എന്നിവരാണ് കലക്ടര്‍ പി. ബാലകിരണിന് നിവേദനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.