തലശ്ശേരി: ഒരാഴ്ച നീണ്ടുനിന്ന ജഗന്നാഥ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആറാട്ടെഴുന്നള്ളത്ത് നടക്കും. ഏഴിന് ഗാനമേള. രാത്രി 9.50ന് കൊടിയിറക്കം. താന്ത്രിക കര്‍മങ്ങള്‍ക്ക് ശേഷം കരിമരുന്ന് പ്രയോഗവുമുണ്ടാകും. വ്യാഴാഴ്ച നടന്ന സമാപന സമ്മേളനം കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ടി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പൊയിലൂര്‍ സ്വാഗതവും സി. ഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്റ്റാര്‍ ഓഫ് കൊച്ചിന്‍ കോമഡി സ്കിറ്റ് അവതരിപ്പിച്ചു. 12.30ന് പള്ളിവേട്ടക്ക് ശേഷം കരിമരുന്ന് പ്രയോഗവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.