ഒന്നര മാസമായി റേഷനരിയില്ല; ആദിവാസികള്‍ സപൈ്ള ഓഫിസറെ ഉപരോധിച്ചു

ഇരിട്ടി: ആറളം ഫാമിലെ 149 ആദിവാസി കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒന്നര മാസമായി റേഷനരി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ ഇരിട്ടി താലൂക്ക് ഓഫിസറെ ഉപരോധിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ച ഉപരോധം മൂന്നുവരെ നീണ്ടു. സപൈ്ള ഓഫിസ് അധികൃതര്‍ ജില്ല കലക്ടറുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്ക് ഒരാഴ്ചക്കകം റേഷനരി വിതരണം ചെയ്യാനും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഒരു മാസത്തില്‍ നല്‍കുന്ന 10 കിലോ അരി രണ്ടു ദിവസത്തിനകം വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതോടെ ഉപരോധം അവസാനിപ്പിച്ചു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. വേലായുധന്‍, പഞ്ചായത്തംഗം പി.കെ. കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.