കേളകം: കൊട്ടിയൂര്‍ - വയനാട് ചുരം റോഡിലെ ആശ്രമം വളവിന് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്് രണ്ട് പേര്‍ക്ക് പരിക്ക്. മൈസൂരുവില്‍ നിന്ന് സിമന്‍റ് പൈപ്പുകളുമായി കേളകത്തേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ മൈസൂരു സ്വദേശി ദിലീപ് (30), ഗൗതം (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരക്കാണ് അപകടം. നിയന്ത്രണം വിട്ട ലോറി റോഡിന്‍െറ പാര്‍ശ്വഭാഗത്തുള്ള കുന്നില്‍ ഇടിച്ച് നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി. മറുഭാഗം കൊക്കയാണ്. അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം നിലച്ചു. കേളകം, തലപ്പുഴ പൊലീസും, തലപ്പുഴയില്‍ നിന്നും ഫയര്‍ ഫോഴ്സും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫയര്‍ ഫോഴ്സിന്‍െറ വടം കെട്ടിയാണ് നൂറ് കണക്കിനാളുകള്‍ മറിച്ച് കിടന്ന വാഹനം ഉയര്‍ത്തി കാബിനില്‍ കുടുങ്ങിക്കിടന്നയാളെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.