ഇടുക്കി: ആദിവാസി കോളനികളുടെ ഉന്നമനത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ച് കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ പിന്നാക്ക-പട്ടിക സമുദായക്ഷേമ മന്ത്രി എ.കെ. ബാലന് നിവേദനം നല്‍കി. റോഷി അഗസ്റ്റിന്‍ എം.എല്‍.എയോടൊപ്പം മന്ത്രിയുടെ ഓഫിസിലത്തെിയാണ് നിവേദനം നല്‍കിയത്. മന്നാന്‍ സമുദായത്തിന്‍െറ ആസ്ഥാനമായ കോവില്‍മലയില്‍ കൊട്ടാരം നിര്‍മിക്കുന്നതിന് 2013 ബജറ്റില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം അനുവദിച്ചിരുന്നു. കൊട്ടാരം നിര്‍മാണത്തിന് ആവശ്യമായ സ്ഥലം കണ്ടത്തൊനാകാതെ നിര്‍മാണം തടസ്സപ്പെട്ടു. അന്തരിച്ച ആദിവാസി രാജാവ് തേവന്‍ രാജമന്നാന്‍െറ ഭാര്യ 25 സെന്‍റ് സ്ഥലം വിട്ടുനല്‍കിയതോടെ നിര്‍മാണത്തിനുള്ള നടപടി ആരംഭിച്ചു. ആവശ്യമായ തുക അനുവദിക്കണമെന്ന് മന്ത്രിയോട് ആദിവാസി രാജാവ് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.