നെടുങ്കണ്ടം: രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തം. തേക്കടി, മൂന്നാർ ടൂറിസം ഹൈവേയിൽ ഏറ്റവുമധികം സഞ്ചാരികളെ ആകർഷിക്കുന്ന രാമക്കൽമേട്ടിലേക്കുള്ള യാത്രയിൽ തൂക്കുപാലം മുതൽ രാമക്കൽമേട് വരെ റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. റോഡിെൻറ ഇരുവശങ്ങളിലും രൂപപ്പെട്ട കുഴികൾ നികത്തിയിട്ടില്ല. രണ്ട് ഓട്ടോകൾക്ക് സൈഡ് കൊടുത്ത് കടന്നുപോകാനാകാത്ത റോഡിൽ ദിവസേന നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങളും അനേകം സ്വകാര്യവാഹനങ്ങളും അപകടത്തിൽപെടുന്നത് പതിവാണ്. മഴക്കാലത്തിന് മുെമ്പ റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി വേണമെന്ന ആവശ്യം ബന്ധപ്പെട്ടവർ അവഗണിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നതിന് ഐ.എൻ.ടി.യു.സി കരുണാപുരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് എൻ.ജി. രാജു അധ്യക്ഷത വഹിച്ചു. കെ.ആർ. സുകുമാരൻനായർ, ബിജു തകിടിയേൽ, സുഭാഷ് എട്ടുപടവിൽ, ജെ. പ്രദീപ്, ടോംസൺ, സുനിൽ കത്തിൽ, പ്രസന്നൻ പുളിക്കൽ, കെ. ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.