തൊടുപുഴ: തീപ്പെട്ടിക്കൊള്ളി കമ്പനിയുടെ ഒാഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ ഗുരുവായൂരിൽ പിടിയിലായി. രാമമംഗലം ഊരമന മഞ്ഞപ്പള്ളിക്കാട്ട് അനിലിനെയാണ് (36) ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തെനംകുന്ന് പള്ളിയിലും മുല്ലയ്ക്കൽ ക്ഷേത്രത്തിലും മോഷണം നടത്തിയത് താനാണെന്ന് തെളിവെടുപ്പിനിടെ ഇയാൾ സമ്മതിച്ചതായി തൊടുപുഴ എസ്.െഎ ജോബിൻ ആൻറണി പറഞ്ഞു. ഏപ്രിൽ 18നാണ് മങ്ങാട്ടുകവല കെ.കെ.ആർ ലിങ്ക് റോഡിലുള്ള കെ.കെ.ആർ മാച്ചസിൽ മോഷണം നടക്കുന്നത്. വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 16,000 രൂപ അപഹരിച്ചു. എന്നാൽ, ഇതിനിടയിൽ മോഷ്ടാവിെൻറ മുഖം സി.സി ടി.വിയിൽ പതിഞ്ഞു. ദൃശ്യത്തിെൻറ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇയാളുടെ ചിത്രം അയച്ചിരുന്നു. ഇതിനിടയിൽ കഴിഞ്ഞദിവസം മറ്റൊരു മോഷണക്കുറ്റത്തിന് ഇയാൾ ഗുരുവായൂർ പൊലീസിെൻറ പിടിയിലായത്. തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഇയാളെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച 6.30ഓടെ കെ.കെ.ആർ മാച്ചസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒക്ടോബറിൽ തെനംകുന്ന് പള്ളിയിലും ജനുവരിയിൽ മുല്ലയ്ക്കൽ ക്ഷേത്രത്തിലും ഇയാൾ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയതായി എസ്.ഐ ജോബിൻ ആൻറണി പറഞ്ഞു. ഇയാളുടെ പേരിൽ സംസ്ഥാനത്തെ വിവിധ െപാലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.