മാവേലിക്കര: ഇടനിലക്കാരുടെ ഇടപെടലില്ലാതെ സമ്പൂർണ വിഷരഹിത മത്സ്യങ്ങൾ ജനങ്ങളി ലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യഫെഡിെൻറ ജില്ലയിലെ ആദ്യ സ്റ്റാൾ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിെൻറ കെട്ടിട ത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യഫെഡിെൻറ സംസ്ഥാനത്തെ 35ാമത്തെ സ്റ്റാളാണിത്. മത്സ്യസമ്പത്ത് സംരക്ഷിച്ചുകൊണ്ടുള്ള വിപണനമാണ് ലക്ഷ്യമിടുന്നത്. വിഷരഹിത മത്സ്യത്തിന് പുറമേ മത്സ്യത്തിെൻറ മൂല്യവർധിത ഉൽപന്നങ്ങളും സ്റ്റാളിലൂടെ ജനങ്ങളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ആദ്യ വിൽപന നടത്തി. അഡ്കോസ് ചെയർമാൻ ജി. ഹരിശങ്കർ, നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ് എന്നിവർ വിശിഷ്ടാതിഥികളായി. ശശികല രഘുനാഥ്, ജേക്കബ് ഉമ്മൻ, ദീപ ജയാനന്ദൻ, ജി. വിദ്യ, എസ്. ജ്യോതിലക്ഷ്മി, ഷൈനി തോമസ്, പി.എം. മിനി, കെ. മധുസൂദനൻ, എം.ഡി. ശ്രീകുമാർ, കെ. ഗോപൻ, തോമസ് സി. കുറ്റിശ്ശേരിൽ, എൻ. സുബൈർ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ സ്വാഗതവും പി.എൽ. വത്സലകുമാരി നന്ദിയും പറഞ്ഞു.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് കവിത സജീവിെൻറ സ്മരണാർഥം ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ നിർമിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആർ. രാജേഷ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, മുൻ വൈസ് പ്രസിഡൻറ് എ. മഹേന്ദ്രൻ, ഭരണ സമിതി അംഗങ്ങൾ, മുൻ ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.