ചാരുംമൂട്: കരിമുളക്കൽ ചിൽഡ്രൻസ് ഹോമിൽനിന്ന് കുട്ടികളെ മാറ്റാനുള്ള നീക്കം നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് തടഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. പെൺകുട്ടികളെ ചേർത്തല മായിത്തറയിലേക്ക് മാറ്റാനുള്ള ജില്ല ഉദ്യോഗസ്ഥരുടെ നീക്കമാണ് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞത്. 12 വയസ്സുവരെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ, ജെ.ജെ ആക്ട് പ്രകാരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഭവനങ്ങൾ വേണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇതിനെ തുടർന്ന് അഞ്ചു മുതൽ 12 വയസ്സുവരെയുള്ള ആൺകുട്ടികൾക്കായി ചിൽഡ്രൻസ് ഹോം മാറ്റിക്കൊണ്ട് പെൺകുട്ടികളെ ചേർത്തല മായിത്തറയിലേക്ക് മാറ്റാൻ നേരത്തേ തീരുമാനമായിരുന്നു. 12 വയസ്സ് എന്നതിന് പകരം 15 എന്ന് തെറ്റായി രേഖപ്പെടുത്തിയതിനാൽ ഇതുസംബന്ധിച്ച് വ്യക്തത ഉണ്ടായശേഷമേ കുട്ടികളെ മാറ്റാവൂയെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ബ്ലോക്ക് പഞ്ചായത്തിെൻറയും മാനേജ്മെൻറ് കമ്മിറ്റിയുടെയും അനുവാദമില്ലാതെ പെൺകുട്ടികളെ മാറ്റാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുടെ ഒാഫിസിൽനിന്ന് വ്യക്തമായ ഉത്തരവ് നൽകുമെന്ന് ഉറപ്പ് ലഭിച്ചതായും കുട്ടികളെ നിയമപരമായി കൈമാറുമെന്നും പ്രസിഡൻറ് രജനി ജയദേവ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.