അങ്കമാലി: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളുടെ സഹായത്തോടെ പൊതുവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാര്‍ എൽ.പി, യു.പി സ്കൂളുകള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കി വികസിപ്പിക്കുന്നതിനായിരിക്കും മുഖ്യപരിഗണന നല്‍കുകയെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച എളവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണപ്രസ്ഥാനം രാജ്യത്തിെൻറ അഭിമാനമായി മാറിയതായി മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹകരണമേഖലക്ക് സാധിക്കുന്നു. സഹകരണമേഖലയെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ കേരളത്തിലെ സഹകാരികളും പൊതുസമൂഹവും മറ്റും ചേര്‍ന്ന് അത് ചെറുത്ത് തോല്പിക്കുകയായിരുെന്നന്നും കടകംപള്ളി പറഞ്ഞു. റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സീനിയര്‍ മെംബര്‍മാരെ ആദരിക്കല്‍, സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം, പെന്ഷന് വിതരണം എന്നിവ മുന്‍ എം.പി കെ.പി. ധനപാലന് നിർവഹിച്ചു. മുന്‍ എം.എല്‍.എമാരായ പി.ജെ. ജോയി വിദ്യാഭ്യാസ അവാര്‍ഡുകളും ഡയാലിസിസ് യൂനിറ്റിന് ഏര്‍പ്പെടുത്തിയ ധനസഹായ വിതരണം എം.എ. ചന്ദ്രശേഖരനും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡൻറ് പി.വി. ജോസ് സ്വാഗതം പറഞ്ഞു. പാറക്കടവ് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.ബി. ചന്ദ്രശേഖരവാര്യര്‍, ജില്ല പഞ്ചായത്ത് അംഗം കെ.വൈ. ടോമി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എന്‍. മോഹനന്, ജില്ല ജോ.രജിസ്ട്രാര്‍ എം.എസ്. ലൈല, മുന്‍ ഡയറക്ടര്‍ കെ.പി. ബേബി, േബ്ലാക്ക് പഞ്ചായത്ത് അംഗം സി.എസ്. രാധാകൃഷ്ണന്, ജോ.ഡയറക്ടര്‍ കെ.ശകുന്തള, െഡപ്യൂട്ടി രജിസ്ട്രാര്‍ സുരേഷ് മാധവന്, അസി.പ്ലാനിങ് രജിസ്ട്രാര്‍ പി.ഷാഹിദ്, അസി.രജിസ്ട്രാര്‍ എന്‍.വിജയകുമാര്‍, അസി.ഡയറക്ടര്‍ കെ.എം. സുലൈമാന്‍, സി.പി. ദേവസി, സജിത വിജയകുമാര്‍, ബീന രവി, കെ.എസ്. ഷാജി, ബി.ഓമനക്കുട്ടന്, എം.കെ. പ്രകാശന്, വി.ജി. ജനാര്ദനന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.