അരൂര്‍: തീരദേശത്തിന്‍െറ ഏക ആശ്രയകേന്ദ്രമായ പള്ളിത്തോട് ഗവ. ആശുപത്രി കെട്ടിടത്തിന്‍െറ നിര്‍മാണം മന്ദഗതിയില്‍. നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയത്തെുന്ന ഗവ. ആശുപത്രിയിലെ അസൗകര്യം കണക്കിലെടുത്താണ് തീരദേശ വികസന കോര്‍പറേഷന്‍െറ ഫണ്ട് ഉപയോഗിച്ച് ഒരു വര്‍ഷംമുമ്പ് പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, നിര്‍മാണം ആരംഭിച്ച അന്നുമുതല്‍ കെട്ടിടത്തിന്‍െറ പണി മന്ദഗതിയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള ആശുപത്രിയായി ഉയര്‍ത്താനാണ് പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണം തുടങ്ങിയത്. കുത്തിയതോട്, തുറവൂര്‍, ചെല്ലാനം പഞ്ചായത്തുകളിലെ തീരമേഖലകളിലുള്ളവരാണ് നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി എത്തുന്നത്. പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ച് രോഗികള്‍ക്ക് കിടത്തിച്ചികിത്സ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.