ക്വീന്‍സ് വാക്വേയില്‍ നിരീക്ഷണ കാമറ സ്ഥാപിക്കും

കൊച്ചി: ഗോശ്രീ-ചാത്യാത്ത് റോഡിലെ ക്വീന്‍സ് വാക്വേയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ഹൈബി ഈഡന്‍ എം.എല്‍.എയുടെ പ്രത്യേക വികസനഫണ്ടില്‍നിന്ന് 14.5 ലക്ഷം രൂപ മുടക്കിയാണ് കാമറകള്‍ സ്ഥാപിക്കുക. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വിനോദസഞ്ചാര വകുപ്പില്‍നിന്ന് അഞ്ചുകോടി ചെലവഴിച്ചാണ് ക്വീന്‍സ് വാക്വേ നിര്‍മിച്ചത്. രണ്ട് കി.മീറ്ററോളം നീളമുള്ള വാക്വേയില്‍ സാമൂഹികവിരുദ്ധ ശല്യം വര്‍ധിച്ചിരിക്കുകയാണ്. ലൈറ്റുകള്‍, സ്പീക്കറുകള്‍, എല്‍.ഇ.ഡി സ്ട്രിപ്പുകള്‍ തുടങ്ങിയവ മോഷ്ടിക്കുക, ഇരിപ്പിടങ്ങള്‍ തകര്‍ക്കുക തുടങ്ങിയവ പതിവാണ്. ഈ സാഹചര്യത്തിലാണ് സി.സി ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 21 ബുള്ളറ്റ് കാമറകളും വലിയ ജങ്ഷനുകളില്‍ സ്ഥാപിക്കുന്ന രീതിയിലുള്ള എല്ലാവശത്തേക്കും നിരീക്ഷിക്കാന്‍ കഴിയുന്നരീതിയിലെ മൂന്ന് കാമറകളുമാണ് സ്ഥാപിക്കുന്നത്. ഇരുട്ടിലും ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന കാമറകളാണ് സ്ഥാപിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.