ചെങ്ങന്നുർ: ടി.ടി.ഐവിദ്യാർഥിനികൾക്ക് ഇേൻറണൽ മാർക്ക് നിഷേധിച്ചതായി പരാതി. മാന്നാർ നായർ സമാജം ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർഥിനികളായ മൂന്നുപേരും രക്ഷിതാക്കളുമാണ് ചെങ്ങന്നൂർ ഡയറ്റ് പ്രിൻസിപ്പലിനെ സമീപിച്ചത്. പാഠ്യപദ്ധതിയുടെ ഭാഗമായി 2015 ഡിസംബർ 28ന് ആരംഭിച്ച നാലുദിവസത്തെ പഠനപര്യടന പരിപാടിയിൽ ഇവർ പങ്കെടുത്തിെല്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാർക്ക് നിഷേധിച്ചത്. ടൂർ തമിഴ്നാട്ടിൽ ആയിരുന്നതിനാലും പ്രതികൂല കാലാവസ്ഥ ആയിരുന്നതിനാലുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിശദീകരണം. എന്നാൽ, പിന്നീട് വാഗമണ്ണിലേക്ക് നടത്തിയ ഏകദിന യാത്രയിൽ തങ്ങൾ പോയിരുന്നു. ഒന്നാം വർഷ വിദ്യാർഥിനികളോടൊപ്പം നാലു ദിവസത്തെ ടൂർ പരിപാടിയിൽ തങ്ങൾ പങ്കെടുക്കണമെന്നാണ് പ്രിൻസിപ്പൽ സ്വീകരിച്ച നിലപാട്. മേയ് രണ്ടിന് നാലാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നതിനാലാണ് വിദ്യാർഥിനികൾ പരാതിയുമായി രംഗത്തിറങ്ങിയത്. നാലുദിവസത്തെ പഠനപര്യടനം സിലബസിൽ ഉള്ളതുകൊണ്ടാണ് അതിൽ പങ്കെടുക്കേണ്ടത് നിർബന്ധമാക്കിയതെന്ന് ടി.ടി.ഐ പ്രിൻസിപ്പൽ വിശദീകരിച്ചു. ഇേൻറണൽ മാർക്ക് വിഷയം തെൻറ അധികാര പരിധിയിൽ വരുന്നതല്ലെന്നും പ്രശ്നപരിഹാരത്തിനു പരീക്ഷ ഭവനെയാണ് സമീപിക്കേണ്ടതെന്നും പ്രിൻസിപ്പൽ ഡോ.പി. ബാബുക്കുട്ടൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.