അപ്ലോഡ് ഓപ്ഷനുകള്‍ അപ്രത്യക്ഷമായി

വടുതല: വെബ്സൈറ്റ് കുരുക്കില്‍പെട്ട് ന്യൂനപക്ഷ സ്കോളര്‍ഷിപ് വെബ്സൈറ്റില്‍നിന്ന് അപ്ലോഡ് ഓപ്ഷനുകള്‍ അപ്രത്യക്ഷമായി. കഴിഞ്ഞദിവസം മുതലാണ് വെബ്സൈറ്റില്‍നിന്ന് ഇവ അപ്രത്യക്ഷമായത്. അപേക്ഷയോടൊപ്പം വരുമാനം, ജാതി എന്നിവയുടെ രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്, ആധാര്‍ കാര്‍ഡ്, മാര്‍ക്ക് ഷീറ്റ്, ഫോട്ടോ, വിദ്യാര്‍ഥിയുടെ സാക്ഷ്യപത്രം, പ്രധാനാധ്യാപകന്‍െറ സാക്ഷ്യപത്രം, നേറ്റിവിറ്റി, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഒമ്പതോളം രേഖകള്‍ സ്കാന്‍ ചെയ്ത് സൈറ്റില്‍ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷനുകളാണ് കാണാനില്ലാത്തത്. ഓപ്ഷനുകള്‍ മാറ്റിയതായി ബന്ധപ്പെട്ട വിവരങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടില്ല. അതേസമയം, ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷേ, സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് നല്‍കാത്തതുമൂലം പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. സ്കോളര്‍ഷിപ് സമര്‍പ്പണത്തിന് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. സര്‍വര്‍ തകരാര്‍ മൂലം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് അപേക്ഷ സമര്‍പ്പിക്കാര്‍ പലപ്പോഴും സാധിക്കുന്നില്ളെന്ന് പരാതി വീണ്ടും ഉയരുന്നുണ്ട്. ഇപ്പോഴത്തെ ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷസമര്‍പ്പണം പ്രയാസകരമാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു. നിലവില്‍ ഒരുകുട്ടിക്ക് അപേക്ഷ സമര്‍പ്പിക്കണമെങ്കില്‍ ചെലവ് വളരെ കൂടുതലാണ്. ചില സര്‍ട്ടിഫിക്കറ്റുകള്‍ 10 രൂപയുടെ മുദ്രപ്പത്രത്തില്‍ സമര്‍പ്പിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് സാമ്പത്തിയ ബാധ്യത വരുത്തുമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുദ്രപ്പത്രം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചതിന്‍െറ രേഖ പ്രിന്‍റൗട്ടെടുത്ത് അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം പഠിക്കുന്ന സ്കൂളില്‍ നല്‍കണം. നൂറുകണക്കിന് അപേക്ഷയാണ് ദിനംപ്രതി വരുന്നത്. സൈറ്റ് പലപ്പോഴും തകരാറാകുന്നത് മൂലം കൃത്യമായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ല. ഈമാസം 30 ആണ് അവസാന തീയതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.