കുട്ടനാട്ടില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് ബസ് സര്‍വിസ് നിര്‍ത്തി; ജനത്തിന് ദുരിതം

കുട്ടനാട്: കുട്ടനാട്ടില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ നിര്‍ത്തലാക്കിയത് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ദുരിതത്തിലാക്കി. പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, രാമങ്കരി, നെടുമുടി, കൈനകരി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് നേരിട്ട് മെഡിക്കല്‍ കോളജില്‍ പോകാന്‍ പ്രയോജനപ്പെടുന്ന ബസ് സര്‍വിസാണ് നിര്‍ത്തലാക്കിയത്. പുളിങ്കുന്ന് റോഡ്മുക്കില്‍നിന്ന് ദിവസവും രാവിലെ 7.15ന് ഉണ്ടായിരുന്ന ബസ് സര്‍വിസ് നിര്‍ത്തിയതോടെ നൂറുകണക്കിന് ആളുകളാണ് ബുദ്ധിമുട്ടിലായത്. ആവശ്യത്തിന് ബസ് ഇല്ളെന്ന കാരണം പറഞ്ഞാണ് കെ.എസ്.ആര്‍.ടി.സി ജനങ്ങള്‍ക്ക് ഏറെ ഗുണംചെയ്യുന്ന സര്‍വിസ് നിര്‍ത്തിയത്. അവശരോഗികളും നിത്യവും ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ പോകുന്നവര്‍ക്കും ഇപ്പോള്‍ രണ്ട് ബസ് മാറിക്കയറാതെ ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കുട്ടനാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തെതുടര്‍ന്നാണ് ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചത്. ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനം സമരത്തിനൊരുങ്ങുകയാണ്. പുതിയ ജനപ്രതിനിധികള്‍ക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.