താലൂക്ക് ആശുപത്രിയിലെ കോഫി ഷോപ്പ് വിവാദം തീരുന്നില്ല

കായംകുളം: താലൂക്ക് ആശുപത്രി സ്ഥലത്ത് കോഫി ഷോപ്പും സ്നാക് ബാറും നടത്തുന്നതിന് സ്വകാര്യ കമ്പനി നടത്തിയ അനധികൃത നിര്‍മാണത്തിന് കൂട്ടുനിന്ന നഗരസഭ ചെയര്‍മാനെയും ആശുപത്രി സൂപ്രണ്ടിനെയും രക്ഷിക്കാനുള്ള സി.പി.എം ഏരിയാ കമ്മിറ്റിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എ. ഇര്‍ഷാദ്, ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ എസ്. രാജേന്ദ്രന്‍, ശ്രീജിത്ത് പത്തിയൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. എം.എല്‍.എകൂടി പങ്കെടുത്ത യോഗത്തിന്‍െറ മിനുട്സ് തിരുത്തിയാണ് വിവാദ തീരുമാനം എഴുതിചേര്‍ത്തത്്. ഈ സാഹചര്യത്തില്‍ വിഷയം ലഘൂകരിച്ച് എം.എല്‍.എയെക്കൂടി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. കേവല ഭൂരിപക്ഷമില്ലാത്ത എല്‍.ഡി.എഫിന്‍െറ നഗരഭരണം അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് തയാറല്ല. എല്‍.ഡി.എഫിന്‍െറ നഗരഭരണത്തില്‍ പുതുതായി ഒരു പദ്ധതിക്കുപോലും രൂപംകൊടുക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.