പൊലീസുകാരെ ആക്രമിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍

ചെങ്ങന്നൂര്‍: പൊലീസുകാരെ ആക്രമിച്ചുവെന്ന കേസില്‍ മാതാവിനെയും മകനെയും വെണ്‍മണി പൊലീസ് അറസ്റ്റുചെയ്തു. ചെറിയനാട് കടയിക്കാട് നിഷാദ് മന്‍സിലില്‍ നസ്റുദീന്‍െറ ഭാര്യ ഐഷാ ബീവി (47), മകന്‍ നിഷാദ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അയല്‍വാസി മോനി ഫിലിപ്പുമായി വഴിതര്‍ക്കവും തുടര്‍ന്ന് അടിപിടിയും നടന്നിരുന്നു. ഈ സംഭവത്തില്‍ അറസ്റ്റ് ചെയ്യാനായി വെണ്‍മണി എസ്.ഐ കെ.കെ. ജോസ്, എ.എസ്.ഐമാരായ ഈശോ പി. ഈശോ, രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നിയാസ്, സി.പി.ഒ അതുല്‍രാജ് എന്നിവര്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് നിഷാദിനെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റിയപ്പോള്‍ കുതറിമാറുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. മകനെ സഹായിക്കാന്‍ മാതാവ് ഐഷാബീവിയും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ അതുല്‍രാജിന്‍െറ വിരലിന്‍െറ അസ്ഥിക്ക് പൊട്ടലുണ്ടാകുകയും ഈശോ പി. ഈശോക്ക് മുറിവും ചതവും ഏല്‍ക്കുകയും ചെയ്തു. മറ്റ് പൊലീസുകാര്‍ക്കും ദേഹോപദ്രവം ഏറ്റു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് ഇരുവരെയും കീഴ്പ്പെടുത്തി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. അതുല്‍രാജ് കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിലും ഈശോ പി. ഈശോ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിലും ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.