മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ ജീവനക്കാരില്ലാതെ എക്സ്റേ വിഭാഗം. ഉള്ള ജീവനക്കാരെ മറ്റ് ജോലികള്‍ക്കായി മാറ്റുന്നതിനാല്‍ എക്സ്റേ എടുക്കാന്‍ എത്തുന്നവര്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കഴിഞ്ഞദിവസം രാവിലെ എക്സ്റേ എടുക്കാന്‍ എത്തിയപ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ എത്തിയില്ളെന്നും മറ്റൊരാള്‍ ഓപറേഷന്‍ തിയറ്ററിലാണെന്ന മറുപടിയുമാണ് ലഭിച്ചത്. ഉച്ചക്ക് 12നുശേഷം എക്സ്റേ എടുത്തുനല്‍കാമെന്നും പറഞ്ഞു. എന്നാല്‍, ഈസമയം എക്സ്റേ എടുത്ത് ഫിലിമുമായി ചെല്ലുമ്പോഴേക്കും ഒ.പി വിഭാഗത്തിലെ ഡോക്ടര്‍ പോയിട്ടുണ്ടാകും. പിന്നീട് അടുത്ത ദിവസം വന്നാല്‍ മാത്രമേ കാണാന്‍ സാധിക്കൂ. ഇതത്തേുടര്‍ന്ന് എല്ലാവരും പുറത്തുള്ള സ്വകാര്യ സ്ഥാപനത്തിലത്തെി എക്സ്റേ എടുത്ത് ഡോക്ടറെ കാണിച്ചു. ആശുപത്രിയില്‍ എക്സറേ എടുക്കുന്നതിന് 30-60 രൂപ അടച്ചാല്‍ മതി. എന്നാല്‍, പുറത്ത് ഇതിന് 200 രൂപ മുതലാണ് ഈടാക്കുന്നത്. ദിനേന ആയിരത്തോളം രോഗികള്‍ ചികിത്സക്കത്തെുന്ന ജില്ലാ ആശുപത്രിയില്‍ ഉള്ള സൗകര്യംപോലും ജീവനക്കാരുടെ നിസ്സഹകരണം മൂലം പ്രയോജനപ്പെടുത്തനാവില്ളെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.