അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തുനിന്ന് മണല്‍ നീക്കം ചെയ്യുന്നത് വീണ്ടും നിലച്ചു. ഇവിടെ അടിഞ്ഞുകൂടുന്ന മണല്‍ പൂര്‍ണമായി നീക്കം ചെയ്യുന്നതിന് കരാര്‍ നല്‍കിയത് കോട്ടയം ആസ്ഥാനമായിട്ടുള്ള ട്രാവന്‍കൂര്‍ സിമന്‍റ്സിനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പഴയ കരാറുകാരെ മാറ്റി പുതിയ കരാറുകാരെ നിയമിച്ചത്. 63,000 ഘനമീറ്റര്‍ മണല്‍ നീക്കം ചെയ്യാന്‍ 2.23 കോടി രൂപക്കാണ് ട്രാവന്‍കൂര്‍ സിമന്‍റ്സിനെ ഏല്‍പിച്ചത്. 52,000 ഘന മീറ്റര്‍ മണല്‍ ഇതിനകം നീക്കം ചെയ്തിരുന്നു. ധന വകുപ്പ് ബില്‍ തുക നല്‍കാത്തതിനാലാണ് കമ്പനി മണല്‍ നീക്കം നടത്തുന്നത് നിര്‍ത്തിവെച്ചത്. നീക്കം ചെയ്ത മണല്‍ നിക്ഷേപിക്കാന്‍ തുറമുഖ വകുപ്പ് സ്ഥലം നിശ്ചയിച്ചുനല്‍കുന്നതിലും കാലതാമസം വരുത്തിയതായി കരാറുകാര്‍ പറയുന്നു. മണല്‍ നീക്കം ചെയ്തിരുന്ന കമ്പനിയുടെ യന്ത്രം രണ്ടാഴ്ച മുമ്പ് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയിരുന്നു. ചെയ്ത ജോലിയുടെ ബില്‍ കിട്ടാതെ തുടര്‍ ജോലി ചെയ്യില്ളെന്ന തീരുമാനത്തിലാണ് കമ്പനി അധികൃതര്‍. മണല്‍ നീക്കം സംബന്ധിച്ച അവലോകന യോഗം മൂന്നുമാസമായി നടക്കുന്നില്ളെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.