മുഹമ്മ: ഭൂരിപക്ഷസമുദായം ഐക്യത്തോടെ നില്‍ക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി യോഗം ജാതിസംഘടനയാണ്. ജാതിയില്ല, മതമില്ല എന്ന് ശ്രീനാരായണഗുരു എവിടെയും പറഞ്ഞിട്ടില്ല. ഗുരുവിന്‍െറ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് രാഷ്ട്രീയക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല. യോഗത്തിന്‍െറ പ്രവര്‍ത്തനം ശക്തിപ്പെട്ടതുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ എതിര്‍ക്കുന്നത്. ഇടത്-വലത് മുന്നണികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരിക്കൊടുത്തപ്പോള്‍ ഈഴവ സമുദായത്തിന് ഒന്നും കിട്ടിയില്ല. കേരളത്തിലെ 65 ശതമാനം ഹിന്ദുക്കളും സംഘടിച്ചുനില്‍ക്കേണ്ടത് ഹിന്ദു സമൂഹത്തിന് ആവശ്യമാണ്. അതുകൊണ്ടാണ് എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പ്രസ്ഥാനം രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. സംയുക്ത മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്യക്കരയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ അധ്യക്ഷത വഹിച്ചു. ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തി. എന്‍.ആര്‍. മോഹിത്ത്, എസ്. രാജേഷ്, പുരുഷാമണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.