അരൂര്‍: അരൂര്‍ പഞ്ചായത്തിന്‍െറ അധികാരം കൈമാറുന്നതിന്‍െറ ഇടവേള മാലിന്യം തള്ളുന്നവര്‍ മുതലെടുക്കുന്നു. അരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് മുതല്‍ പെട്രോള്‍പമ്പ് വരെയുള്ള ദേശീയപാതയോരങ്ങളില്‍ പോലും കഴിഞ്ഞ ദിവസങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്. പഞ്ചായത്ത് അംഗങ്ങളാണ് സാധാരണ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് സമയങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ദിവസത്തിന് മുമ്പുമുള്ള ഇടവേളയില്‍ പരാതിപറയാന്‍ ആളില്ലാത്ത തക്കംനോക്കി മാലിന്യം എവിടെയും തള്ളുന്ന തിരക്കിലാണ് കരാറുകാര്‍. പുതിയ ഭരണസമിതി അംഗങ്ങള്‍ക്കും പഞ്ചായത്ത് നേതൃത്വത്തിനും മാലിന്യം അരൂരില്‍ ഒരു സജീവ പ്രശ്നമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.