പൂച്ചാക്കല്‍: പാണാവള്ളി ബോട്ട് സ്റ്റേഷനിലെ ബോട്ട് സര്‍വിസ് പ്രശ്നം പരിഹരിക്കുന്നതിന് ഒരു സ്പെയര്‍ ബോട്ട് പാണാവള്ളിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് സുതാര്യകേരളം എന്ന പരിപാടിക്കിടെ വിഡിയോ കോണ്‍ഫറന്‍സ് വഴി ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ നാലുമാസം കഴിഞ്ഞു. എന്നിട്ടും സ്പെയര്‍ബോട്ട് പാണാവള്ളിയില്‍ എത്തിയില്ല. പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ കെ.ആര്‍. സോമനാഥന്‍െറ പരാതിക്കുള്ള ചര്‍ച്ചക്കിടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായത്. പരാതിക്കാരന്‍ പിന്നീട് പലതവണ ഇക്കാര്യത്തിനുവേണ്ടി ഡയറക്ടറെ സമീപിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതത്രെ. ഇതിനെ തുടര്‍ന്ന് പരാതിക്കാരനായ ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹി കെ.ആര്‍. സോമനാഥന്‍ സ്പെയര്‍ ബോട്ട് എന്ന ആവശ്യം ഉന്നയിച്ച് വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.