കൊടുങ്ങല്ലൂർ: ഒടുവിൽ, ഒരു വീട്ടാക്കടം പോൽ ബാലചന്ദ്രൻ ചുള്ളിക്കാട് എത്തി. മൂന്നുപത ിറ്റാണ്ടിനുശേഷം രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം...രോഗബാധിതനായി കിടക്കുന്ന സഹോദരൻ ജയചന്ദ്രനെ കണ്ണീരിൽ മുങ്ങിയ മിഴികളാൽ കവി കണ്ടു. കൊടുങ്ങല്ലൂർ താലൂക്ക് ആ ശുപത്രിയിലായിരുന്നു വികാരനിർഭര മുഹൂർത്തം. തന്നേക്കാൾ പത്ത് വയസ്സ് കുറവുള്ള സഹോ ദരനൊപ്പമിരുന്ന് കഴിഞ്ഞകാലം ഒാർത്തെടുക്കവെ, കവിയുടെ കണ്ണുകൾ ഈറനണിഞ്ഞു.
പറവൂരിനടുത്ത് തോന്ന്യങ്ങാട്ട് ക്ഷേത്രത്തിനുസമീപത്തെ കടത്തിണ്ണയിൽനിന്നാണ് ചുള്ളിക്കാട്ട് ചന്ദ്രൻകുട്ടി എന്ന ജയചന്ദ്രനെ ഒരാഴ്ച മുമ്പ് അവശനിലയിൽ സാമൂഹിക പ്രവർത്തകർ കണ്ടെത്തിയത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ, വിസർജ്യത്തിൽ മുങ്ങിക്കഴിയുന്ന നിലയിലായിരുന്നു അദ്ദേഹം. അർബുദ ബാധിതനുമായിരുന്നു. പറവൂർ പൊലീസും സന്നദ്ധപ്രവർത്തകരും അഗതി മന്ദിരത്തിലെത്തിച്ച ഇദ്ദേഹത്തെ കാണാൻ എത്തണമെന്നാവശ്യപ്പെട്ട് ജീവകാരുണ്യപ്രവർത്തകൻ സജീവ് പോത്താനി ഫേസ്ബുക്കിലൂടെ നടത്തിയ അഭ്യർഥനക്ക് ബാലചന്ദ്രൻ നൽകിയ മറുപടിയാണ് വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്.
വർഷങ്ങളായി കുടുംബവുമായി ബന്ധമില്ലെന്നും സഹോദരനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും തനിക്ക് അതിന് തേൻറതായ കാരണങ്ങളുണ്ടെന്നും ബാലചന്ദ്രൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച നടക്കുന്നതിനിടെയാണ് മാധ്യമങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒന്നര മണിക്കൂർ കൂടിക്കാഴ്ച നടന്നത്. അനുജെൻറ രോഗവിവരം ബാലചന്ദ്രൻ ഡോക്ടറോട് ചോദിച്ചറിഞ്ഞു. സഹോദരനെ ഏറ്റെടുത്ത് പരിചരിച്ച ജീവകാരുണ്യ പ്രവർത്തകരെ ബാലചന്ദ്രൻ അനുമോദിച്ചു. വീണ്ടും എത്താമെന്നറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് അകന്ന സഹോദരങ്ങളുടെ സംഗമത്തിന് വഴിയൊരുക്കിയത് കൊടുങ്ങല്ലൂർ പുല്ലൂറ്റ് ‘വെളിച്ചം’ അഗതിമന്ദിരത്തിലെ ജീവകാരുണ്യ പ്രവർത്തകരായ അബ്ദുൽകരീമും സൽമ സജിനും സന്ദീപ് പോത്താനിയുമായിരുന്നു.
പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സ്ഥിരം സമിതി അധ്യക്ഷൻ െഡന്നി തോമസ്, കൗൺസിലർ ഷീബ, ജോസഫ് പടയാട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ജയചന്ദ്രനെ പറവൂർ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നിട് പൊലീസ് മുഖേന ‘വെളിച്ചം’ പ്രവർത്തകർ ഏറ്റെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.