ജീവിതത്തിെൻറ സൂക്ഷ്മമായ ഉൾക്കാഴ്ചയിൽനിന്ന് അനായാസം കവിത കണ്ടെത്തിയ കവിയാണ് ആറ്റൂർ രവിവർമ. ആധുനിക ക ാലത്തെ ക്ലാസിക് കവി. കവിതകളിൽ ഉടനീളം ഒരു അപസ്വരംപോലും കേൾപ്പിക്കാതിരിക്കാൻ ആറ്റൂർ ശ്രദ്ധിച്ചു. സൂക്ഷ്മദാർ ഢ്യം കവിതകളുടെ കൈയൊപ്പായി. അപശബ്ദങ്ങളോട് കൃത്യമായ വിവേചനം പുലർത്തി. ക്ലാസിക്കൽ ശിൽപഭദ്രത വരികൾക്ക് അടിവ രയിട്ടു. പ്രകൃതിയിൽനിന്നുണ്ടാകുന്ന വിത്തുപോലെ, പഴംപോലെ, ഉരുളൻ കല്ലുപോലെ ആറ്റൂർ കവിതകൾ അസ്തിത്വം നേടി.
വർണശബളതക്കുവേണ്ടി പേനയെടുത്തില്ല. പുതിയകാലത്തിെൻറ യാഥാർഥ്യങ്ങളെയും സങ്കീർണതകളെയും ഏറ്റവും ശക്തിയിൽ ഉൾക്കൊണ്ടു. പ്രതിരോധത്തിെൻറയും വിയോജിപ്പിെൻറയും സ്വരം അനുഭൂതിയായി കവിതകളിൽ നിറഞ്ഞു. നടപ്പുരീതികളെ തള്ളി ജനാധിപത്യത്തിെൻറയും നീതിയുടെയും പക്ഷത്ത് ഒട്ടും പ്രകടനപരതയില്ലാതെ നിലയുറപ്പിച്ചു. ദൈനംദിന ജീവിതത്തിൽനിന്നാണ് കവിതയുടെ ഉൗർജം കണ്ടെത്തിയത്. ആറ്റൂർ കവിത ഒരു വാക്കിൽനിന്ന് തുടങ്ങിയാൽ അത് പ്രാദേശികത്വം വിട്ട് കേരളവും ഭാരതവും താണ്ടി മുഴുവൻ ദേശകാലങ്ങളിലേക്കും വികസിച്ച് മുേന്നറുന്ന വലിയ കാവ്യാനുഭവമായി മാറും. ഒന്നിനുവേണ്ടിയും സന്ധിചെയ്യുന്ന സ്വഭാവം ആറ്റൂരിനുണ്ടായിരുന്നില്ല. ജനപ്രിയതക്കുവേണ്ടിയും ഒരിടത്തും സന്ധി ചെയ്തില്ല.
സ്വന്തം ജീവിതസാഹചര്യങ്ങളെ ആത്മവിമർശനപരമായി സമീപിക്കാനും കവിക്കായി. ശാസ്ത്രീയസംഗീതത്തോട് അദമ്യമായ താൽപര്യമുണ്ടായിരുന്നു ആറ്റൂരിന്. കച്ചേരി കേൾക്കാൻ ചെന്നൈയിലും തഞ്ചാവൂരുമെല്ലാം പതിവായി പോകുമായിരുന്നു. ഒരുമിച്ചായിരുന്നു മിക്കപ്പോഴും യാത്ര. മേളമുള്ളിടത്തെല്ലാം ആറ്റൂർ എത്തി. കൊച്ചിയിലെ മേളങ്ങൾക്കും തൃശൂർ പൂരപ്പറമ്പിലും പതിവുകാരനായി. ഈ സംഗീത-മേളക്കമ്പം കവിതയുടെ സൗന്ദര്യാത്മകതയെ നിർണയിച്ചു. മേളത്തിൽനിന്ന് ഒന്നും എടുത്തുമാറ്റാൻ ഇല്ലാത്തതുപോലെ ആറ്റൂർ കവിതയിലും സൂക്ഷ്മത നിറഞ്ഞു. താളബദ്ധമായ ആരോഹണാവരോഹണം അതിൽ അലിഞ്ഞുചേർന്നു. അടുത്തിടെ തമിഴ്കവിതകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചത് പുതുതലമുറക്ക് പ്രചോദനവും വഴികാട്ടിയുമായി. എല്ലാറ്റിനോടും വലിയൊരു സൗഹൃദമുണ്ടായിരുന്നു ആറ്റൂരിന്. തനിക്കുചുറ്റുമുള്ള ലോകത്തോട്, സംസ്ക്കാരത്തോട്, തമിഴ്ഭാഷയോട്, പലരാജ്യങ്ങളിലെ കവിതയോട് അങ്ങനെ എല്ലാറ്റിനോടും.
1971 മുതൽ എനിക്ക് ആറ്റൂരിനെ അറിയാം. അന്നുമുതൽ സ്വന്തം ജീവിതത്തിലെ നിറസാന്നിധ്യമാണ് അദ്ദേഹം. ആറ്റൂരിെൻറ വീട് എനിക്ക് സ്വന്തം വീടു പോലെയാണ്. ഒരസുഖം വന്നാൽപോലും പരിചരിക്കാൻ എത്തുന്നത്ര സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. നീണ്ടകാലത്തിനിടക്ക് എവിടെയും അതിനൊരു സങ്കോചമുണ്ടായില്ല. ഈ വേർപാട് വെറും വേദനയിൽ ഒടുങ്ങുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.