തിരൂര്‍: എഴുത്തിന്‍െറ പുതിയ ചിന്തകളും സാഹിത്യ സംവാദങ്ങളും സമ്മാനിച്ച തുഞ്ചന്‍ കലോത്സവം ചൊവ്വാഴ്ച സമാപിക്കും. ഭാഷാവ്യത്യാസമില്ലാതെ നാലു നാള്‍ സമ്മേളിച്ച അക്ഷരപ്രേമികള്‍ ചൊവ്വാഴ്ച തുഞ്ചന്‍െറ മണ്ണിനോട് വിട പറയും. ചൊവ്വാഴ്ച രാവിലെ പത്തിന് ‘സാഹിത്യത്തെ മാറ്റി നിര്‍ത്തുന്ന മലയാള പാഠ്യപദ്ധതി’ എന്ന വിഷയത്തിലാണ് സെമിനാര്‍. എം.ടി വാസുദേവന്‍ നായര്‍ ആമുഖപ്രഭാഷണം നടത്തും. ഈ സെഷനില്‍ എം.എന്‍. കാരശ്ശേരി, ചിത്രന്‍ നമ്പൂതിരിപ്പാട്, വി. മധുസൂദനന്‍ നായര്‍, എം.എം നാരായണന്‍, പി.കെ തിലക് എന്നിവരും ഉച്ചക്ക് 2.30ന് രണ്ടാം സെഷനില്‍ ഡോ. എം.എം ബഷീര്‍, എല്‍. സുഷമ, പി. സുരേഷ്, രാധാമണി അയിങ്കലത്ത്, കെ. രാമകൃഷ്ണന്‍ എന്നിവരും സംസാരിക്കും. വൈകീട്ട് നാലിന് കോട്ടക്കല്‍ അക്ഷരശ്ളോക പരിഷത്ത് അക്ഷരശ്ളോകം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.