കേരളം അടുത്തിടെ സാക്ഷ്യം വഹിച്ച ശ്രദ്ധേയമായ സമരമായിരുന്നു മധുവിെൻറ കൊലപാതകത്തെ തുടർന്ന് അട്ടപ്പാടിയിൽ അരങ്ങേറിയത്. പൊതുസമൂഹം ഒന്നാകെ കാടിെൻറ മകനുവേണ്ടി അണിനിരന്ന ആ സമരമുഖത്ത് എല്ലാവർക്കും ഊർജം പകർന്ന് മുൻനിരയിൽ ഒരു സ്ത്രീയുണ്ടായിരുന്നു -മധുവിെൻറ അമ്മ മല്ലി. പൊതുസമൂഹത്തിെൻറ സംസ്കാരസമ്പന്നതയോ അക്ഷരാഭ്യാസമോ ഒന്നും അവകാശപ്പെടാനില്ലാത്ത, ദാരിദ്ര്യത്തോട് പടവെട്ടി ജീവിതം തള്ളിനീക്കിയ ആദിവാസി വീട്ടമ്മ. എന്നാൽ, വേദന ഉള്ളിലൊതുക്കി മല്ലി സമരമുഖത്തേക്ക് ഇറങ്ങിയപ്പോൾ വേഷവും ഭാഷയും വർഗ വ്യത്യാസങ്ങളുമെല്ലാം മാറിനിന്നു. സമൂഹമൊന്നാകെ പിന്നിൽ അണിനിരന്നു. മകനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നേ തീരൂവെന്ന് ആദ്യം വിളിച്ചുപറഞ്ഞതും മല്ലിയായിരുന്നു.
കേരളത്തിലെ തന്നെ നിബിഢ വനമേഖലകളിലൊന്നായ കടുകുമണ്ണ ഊരിലായിരുന്നു ഇവരുടെ ജനനം. പുറംലോകത്തു നിന്ന് ഇവിടെയെത്താൻ ഏറെ പ്രയാസപ്പെടണം. പ്രാക്തന ഗോത്രവിഭാഗമായ കുറുംബരുടെ ആവാസമേഖലയായ ഇവിടെയുള്ള ആദിവാസികൾക്ക് പുറംലോകവുമായി അധിക ബന്ധങ്ങളില്ല. പതിമൂന്നാം വയസ്സിൽ വിവാഹിതയായാണ് മല്ലി ഭർതൃഗൃഹം സ്ഥിതി ചെയ്യുന്ന ചിണ്ടക്കിയിലെത്തിയത്. ഭർത്താവ് മല്ലൻ ജീവിതവഴികളിൽ തനിച്ചാക്കി വിടപറയുമ്പോൾ മല്ലിക്ക് 25 വയസ്സ് തികഞ്ഞിരുന്നില്ല.
ജീവിതത്തോട് പടപൊരുതിയ അവർ മൂന്ന് കുരുന്നുകളെ കാക്കാൻ കൂലിവേലയായി ആശ്രയം. ജോലി ലഭിക്കാത്ത ദിനങ്ങളിൽ മറ്റുള്ളവരോടൊപ്പം കാട് കയറി പച്ചമരുന്നുകളും തേൻപോലുള്ള വനവിഭവങ്ങളും ശേഖരിക്കും. കുറുംബ വിഭാഗക്കാരുടെ സഹകരണസ്ഥാപനമായ ചിണ്ടക്കിയിലെ സൊസൈറ്റിയിലാണ് ഇവയെത്തിച്ചിരുന്നത്. പലപ്പോഴും വനത്തിൽ വന്യമൃഗങ്ങൾക്ക് മുന്നിൽപെട്ട അനുഭവങ്ങളുണ്ട്. എല്ലാം തരണം ചെയ്താണ് മക്കളെ കൈ പിടിച്ചുയർത്തിയത്. ആകുന്ന വിധത്തിൽ പഠനസൗകര്യവുമൊരുക്കി. അടുത്തിടെയാണ് അംഗൻവാടി ഹെൽപറായി ജോലി ലഭിച്ചത്. സഹനത്തിെൻറ വഴികൾ പിന്നിട്ട മല്ലിക്ക് പറയാൻ ഒന്നു മാത്രമേയുള്ളൂ -എെൻറ പൊന്നുമകനുണ്ടായത് മറ്റൊരാൾക്കും സംഭവിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.