ആവേശമായി പെണ് ബുള്ളറ്റ് ക്ലബ് കോഴിക്കോട്ടും. ന്യൂജെന്‍ ബുള്ളറ്റുകളില്‍ കാണികളുടെ കൈയ ടി ഏറ്റുവാങ്ങി അവര്‍ പറന്നു. കോഴിക്കോട്, തലശ്ശേരി, കൊച്ചി സ്വദേശികളാണ് സംഘത്തിലുണ്ടാ യിരുന്നത്. ചുവപ്പ് ടീഷര്‍ട്ടും കറുപ്പ് ജീന്‍സുമണിഞ്ഞ് ആത്മവിശ്വാസത്തിെൻറ ആക്സിലറേറ്ററുകള്‍ അവർ ചലിപ്പിച്ചപ്പോള്‍ നഗരത്തിന് കൗതുകമായി.
തുടക്കമെന്ന നിലയിൽ നഗരം ചുറ്റൽ മാത്രമാണ് നടന്നത്. തിരുവനന്തപുരം കോവളം സ്വദേശി ഷൈനി രാജ്കുമാര് സ്ഥാപിച്ച ‘കേരള ഫസ്റ്റ് വിമണ്‍ ബുള്ളറ്റ്’ ക്ലബിന്റെ കോഴിക്കോട് മീറ്റപ്പിനാണ് ഞായറാഴ്ച തുടക്കമായത്. സ്ത്രീസ്വാതന്ത്ര്യം എന്ന ആശയത്തെ ലക്ഷ്യമാക്കി സ്ത്രീകളില്‍ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ പൊതുഇടങ്ങളിലേക്കുള്ള സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്ലബിെൻറ ലക്ഷ്യം.
ഷൈനി ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിച്ച വിജി, ധന്യശ്രീ, അശ്വതി, ശാരിക തുടങ്ങി 10 പേരാണ് കോഴിക്കോട് സംഘത്തിന് രൂപം നൽകിയത്. 2016ൽ തിരുവനന്തപുരത്തും 2017ൽ തൃശൂരും 2018ൽ കൊച്ചിയിലും കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. അടുത്ത മാസം മുതൽ ഏകദിന യാത്രകൾ നടത്തുമെന്ന് ഷൈനി പറഞ്ഞു. കോഴിക്കോട് ജില്ല അസി. കലക്ടർ കെ.എസ്. അഞ്ജു ഫ്ലാഗ്ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.