ഹജ്ജ് നിരക്കില്‍ കുറവുണ്ടാകുമെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ നിരക്കില്‍ കുറവുണ്ടാകുമെന്ന് സൂചന. തീർഥാടകരുടെ രജിസ്ട്രേഷൻ നേരത്തേ തുടങ്ങിയതാണ് നിരക്ക് കുറയാന്‍ കാരണമെന്ന് ഹജ്ജ് കാരവൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി പറഞ്ഞു. ഇതോടെ ഹോട്ടലുകളുമായും മറ്റ് ആവശ്യമായ സേവനങ്ങള്‍ക്ക് കരാർ ചെയ്യാനും ആവശ്യമായ സമയം ലഭിക്കും.

ഒക്ടോബറിൽ ആരംഭിച്ച ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയ പരിധി ഡിസംബര്‍ 13 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മുമ്പ് ഹജ്ജ് നിര്‍വഹിക്കാത്ത പൗരന്മാരായ അപേക്ഷകര്‍ക്കാണ് മുന്‍ഗണന നല്‍കുക.

ഈ വര്‍ഷം 8000 തീർഥാടകര്‍ക്ക് ഹജ്ജ് ക്വോട്ട അനുവദിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ, അഞ്ചാമത് ഹജ്ജ് എക്‌സിബിഷൻ ഡിസംബർ 14 മുതൽ 20 വരെ ഔഖാഫ് മന്ത്രാലയത്തിന്‍റെ രക്ഷാകർതൃത്വത്തിൽ നടക്കുമെന്ന് അൽ ദുവൈഹി പറഞ്ഞു.

Tags:    
News Summary - Indication that there will be less in Hajj rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.