കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് കേരളത്തില്‍നിന്ന് 991 പേര്‍ക്കുകൂടി അവസരം ലഭിച്ചു. ഇതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ചവര്‍ 13,312 ആയി. കാത്തിരിപ്പുപട്ടികയിലെ ക്രമനമ്പര്‍ 3792 മുതല്‍ 4782 വരെയുള്ള അപേക്ഷകര്‍ക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതോടെ അവസരമായത്. നറുക്കെടുപ്പിനുശേഷം 8530 പേരെയാണ് തീര്‍ഥാടനത്തിന് തിരഞ്ഞെടുത്തിരുന്നത്. പിന്നീട് കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട 3791 പേര്‍ക്കുകൂടി അവസരം ലഭിച്ചു. ഇതിനു പുറമെയാണ് 991 പേർക്കുകൂടി അവസരം ലഭിച്ചത്.
പുതുതായി അവസരം ലഭിച്ചവര്‍ ഒക്ടോബര്‍ 31നകം ആദ്യ ഗഡുവും രണ്ടാം ഗഡു തുകയുമുള്‍പ്പെടെ 2,77,300 രൂപ അടക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈനായോ ആണ് പണമടക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ അപേക്ഷഫോറവും അനുബന്ധ രേഖകളും പണമടച്ച പേ-ഇന്‍ സ്ലിപ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്ക്രീനിങ് ആന്‍ഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ നവംബര്‍ അഞ്ചിനകം ഓണ്‍ലൈനായോ നേരിട്ടോ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കണം.
കൊണ്ടോട്ടി: ഹജ്ജിന് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ രണ്ടാം ഗഡു തുകയായ 1,25,000 രൂപ ഒക്ടോബര്‍ 31നകം അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച് തുകയടക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈനായോ പണമടക്കാമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2710717, 2717572. വെബ്സൈറ്റ്: https://hajcommittee.gov.in, kerlahajcommittee.org
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.