Representative Image
തിരുവല്ല: ശീട്ടുകളി പിടിക്കാൻ എത്തിയ പൊലീസിനെക്കണ്ട് ഭയന്നോടിയ ആൾ സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്തനംതിട്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂർ വെള്ളപ്പാറ പാലനിൽക്കുന്നതിൽ പി.സി. വിനോദിനെയാണ് (43) മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയോടെ നരിയാപുരത്ത് ശീട്ടുകളി സംഘത്തെ പിടിക്കാൻ പൊലീസ് എത്തിയപ്പോൾ അവർ ഓടാൻ ശ്രമിച്ചു. പിടിയിലായ രണ്ടുപേരുമായി പൊലീസ് മടങ്ങിയശേഷമാണ് വിനോദിനെ വീണുകിടക്കുന്ന നിലയിൽ പുരയിടത്തിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഓടിയവരുടെ കൂട്ടത്തിൽ വിനോദ് ഇല്ലെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ, പിടിയിലായവരുടെ മൊഴിയുടെയും നാട്ടുകാരുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. വിനോദിെൻറ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.