കോട്ടയം: ഏറ്റുമാനൂരിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയും വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. നീണ്ടൂർ കൃഷിഭവൻ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടിൽ ലൈബു കെ. സാബു (29) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വിൽപനക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 0.53 ഗ്രാം എം.ഡി.എം.എയുമായി പിടികൂടുന്നത്. തുടർന്ന് പൊലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ 12 കിലോയോളം കഞ്ചാവും കൂടി കണ്ടെടുത്തു.
ഇദ്ദേഹത്തിന്‍റെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ജില്ല നാർക്കോട്ടിക്സെൽ ഡിവൈ.എസ്.പി സി. ജോൺ, കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷ്, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ, ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഒ കെ. ഷിജി, ഏറ്റുമാനൂര്‍ എസ്.ഐ കെ.കെ. പ്രശോഭ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോട്ടയം ജില്ലയില്‍ നാല് മാസത്തിനിടെ 105 കിലോയോളം കഞ്ചാവാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.