Representative Image

തോട്ടിൽ വീണ് അമ്മയും കുഞ്ഞും മുങ്ങിമരിച്ചു 

കടുത്തുരുത്തി: മാതൃദിനത്തിൽ നാടിനെ നടുക്കി അമ്മയുടെയും കുഞ്ഞിെൻറയും  മുങ്ങിമരണം. തോട്ടിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ദാരുണസംഭവം. കോതനല്ലൂർ കുഴികണ്ടത്തിൽ അനീഷിെൻറ ഭാര്യ ഓബി അനീഷ് (30), മകൻ അദ്വൈത് (രണ്ടര) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ വീടിന് സമീപത്തുകൂടി ഒഴുകുന്ന കുഴിയാഞ്ചാൽ തോട്ടിലാണ് അപകടമുണ്ടായത്.

 12 ഓടെ ഇരുവരും തോടിന് സമീപം നിൽക്കുന്നതായി അയൽവാസി കണ്ടിരുന്നു. പിന്നീട് 3.15 ഓടെ മീൻ പിടിക്കാനെത്തിയ ആളാണ് ഓബിയുടെ മൃതദേഹം കാണുന്നത്. ഇയാൾ അയൽവാസികളെ വിവരം അറിയിച്ചതിനെത്തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിെൻറ മൃതദേഹവും കണ്ടെത്തിയത്. അനീഷ് രാവിലെ പണിക്ക് പോയിരുന്നു. മൂത്തമകൻ ആദിത്യൻ കല്ലറയിൽ ഓബിയുടെ വീട്ടിലായിരുന്നു. 

വീടിന് സമീപം  കുളിക്കുകയായിരുന്ന ഓബി കുഞ്ഞ് തോട്ടിൽ വീഴുന്നത് കണ്ട് രക്ഷിക്കാനായി തോട്ടിൽ ചാടിയതാകാമെന്ന് കടുത്തുരുത്തി പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച നടക്കും. 

Tags:    
News Summary - young women and baby died in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.