ക്രിമിനൽ സംഘങ്ങൾ തമ്മിലെ ഒത്തുതീർപ്പ് ചർച്ചക്കിടെ യുവാവിന് വെട്ടേറ്റു

കൊടുങ്ങല്ലൂർ: ക്രിമിനൽ സംഘങ്ങൾ തമ്മിലെ ഒത്തുതീർപ്പ് ചർച്ചക്കിടെ നടന്ന ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. എസ്.എൻ.പുരം ചെന്തെങ്ങ് ബസാറിലാണ് സംഭവം. കൈക്ക് വെട്ടേറ്റതിനെ തുടർന്ന് ഞരമ്പ് അറ്റ മുള്ളൻ ബസാർ തലക്കാട്ട് ഷാനവാസിനെ (33) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ പ്രവേശിപ്പിച്ചു. 

ഇയാളെ ആക്രമിച്ച ശാന്തിപുരം ഊളക്കൽ സിദ്ദീഖിനെതിരെ (24) മതിലകം പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഈയിടെ കട്ടൻ ബസാറിൽ നിന്ന് പൊലീസ് ശീട്ടുകളി പിടിച്ചിരുന്നു. ഇത് ഷാനവാസിൻെറ ഒറ്റാണെന്നാണ് സിദ്ദീഖും സംഘവും കരുതുന്നത്. 

ഈ തർക്കം മുത്തതോടെയാണ് ഒത്തുതീർപ്പ് ചർച്ചവെച്ചത്. ഇരുവരും മതിലകം സ്റ്റേഷനിലെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും സീനിയർ, ജൂനിയർ എന്നിങ്ങനെ അറിയപ്പെടുന സംഘങ്ങളെ നയിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - young man attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.