തിരുവനന്തപുരം: കോവിഡ് -19 െൻറ സമൂഹവ്യാപനം തടയാൻ പൂർണ ലോക്ഡൗണിലേക്ക് കടന്നതോടെ അടിസ്ഥാന തൊഴിൽ വിഭാഗം സമ്പൂർണ പ്രതിസന്ധിയിലേക്ക് വീണു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയോടെ തകർച്ചയിലേക്ക് കൂപ്പുകുത്തിയവരാണ് ഇൗ വിഭാഗം. ഭിന്നശേഷിക്കാർ, വയോധികർ, സ്ത്രീകൾ, ദലിതർ തുടങ്ങിയവരടക്കം ദൈനംദിന തൊഴിലെടുത്ത് ജീവിക്കുന്ന വലിയൊരു വിഭാഗമാണ് ഇൗ മേഖലയിൽ.
വിപണിയിലെ കൊടുക്കൽ വാങ്ങലിനെ ചലിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇവർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു സാമൂഹിക പ്രതിസന്ധി കൂടിയാവും സംസ്ഥാനം നേരിടേണ്ടിവരുക.
രാജ്യം 21 ദിവസത്തെ ലോക്ഡൗണിലേക്ക് കടക്കുന്നതോടെ വഴിയോര കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, മോേട്ടാർ വാഹന തൊഴിലാളികൾ, കൂലി തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ, തെരുവിൽ ലോട്ടറി കച്ചവടം നടത്തുന്നവർ, നിർമാണ തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, ഹോട്ടൽ ജീവനക്കാർ, ഇതരസംസ്ഥാന തൊഴിലാളികൾ, കോളനിവാസികൾ, കൈത്തറി, ബീഡി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ, കുടിൽ വ്യവസായ തൊഴിലാളികൾ എന്നിവരുടെ ജീവിതമാണ് വെല്ലുവിളിയായിരിക്കുന്നത്.
ദിവസം 250 രൂപ മുതൽ 500 രൂപ വരെ മാത്രമാണ് ഇവരിൽ വലിയൊരു ശതമാനത്തിെൻറയും വേതനം. നിലവിലെ സാഹചര്യത്തിൽ എത്രനാൾ പിടിച്ച് നിൽക്കുമെന്ന് അറിയില്ലെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ- എ.െഎ.ടി.യു.സി നേതാവ് മൈക്കിൾ ബാസ്റ്റിൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ശരാശരി 500 രൂപ മുതൽ 800 വരെയാണ് ഒാേട്ടാ ഡ്രൈവർമാരുടെ ദിവസ സമ്പാദ്യം. ഉടമക്കും ബാങ്കുകൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് നൽകേണ്ട തുക കിഴിക്കുേമ്പാൾ വേതനം കുറയും. സ്വകാര്യ ബസുകൾ സർവിസ് നിർത്തിയതോടെ ഇൗ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതവും ചോദ്യചിഹ്നമായി. മാസങ്ങളായി മാന്ദ്യം ബാധിച്ച നിർമാണമേഖല പൂർണമായും സ്തംഭിച്ചതോടെ സ്വദേശി, ഇതരസംസ്ഥാന തൊഴിലാളികൾക്കും പണിയില്ലാതായി.
ചില കരാർ കമ്പനികൾ മുൻകൂർ തുക നൽകിയെങ്കിലും അസംഘടിത വിഭാഗത്തിന് മുന്നോട്ടുള്ള ജീവിതം വെല്ലുവിളിയാണ്. കയറ്റിറക്ക് തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്ന് ഫെബ്രുവരിയിലെ ശമ്പളം തന്നെ മാർച്ചിലും ലഭിക്കും. പക്ഷേ ക്ഷേമനിധിയുടെ പരിധിക്ക് പുറത്ത് ഒരു ലക്ഷത്തിൽപരം അസംഘടിത തൊഴിലാളികളുണ്ട്.
ഭിന്നശേഷിക്കാർ, വയോധികർ എന്നിവർ ഉൾപ്പെടുന്നവരാണ് 60,000 വരുന്ന ലോട്ടറി വിൽപനക്കാർ. ചെറുകിട കച്ചവടക്കാർ പിടിച്ചുനിൽക്കുേമ്പാൾ റോഡിൽ വിൽക്കുന്നവർക്കാണ് പ്രതിസന്ധി. ‘ഭൂരിപക്ഷം പേർക്കും സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെങ്കിലും രണ്ട് മാസം ഇൗ അവസ്ഥ നീണ്ടാൽ പിടിച്ച് നിൽക്കുക പ്രയാസമാവു’മെന്ന് ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം.വി. ജയരാജൻ പറഞ്ഞു. കോവിഡ് ഭീതിയോടെ കൂട്ടത്തോടെയുള്ള മത്സ്യബന്ധനം നിലച്ചു. ഇത് ഇൗ മേഖലയെ ഏറെ ദുരിതത്തിലാക്കുമെന്ന് വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.