അമ്പലപ്പുഴ: ഉറ്റവർ ഉപേക്ഷിച്ചെങ്കിലും മേരിയുടെ തണലിൽ ശാന്തിതീരത്ത് ഇവർ സന്തുഷ് ടരാണ്. ശാന്തിഭവനിലെ അന്തേവാസികളായ നൂറ്റമ്പതോളം മക്കളുടെയും അമ്മകൂടിയാണ് മേ രിയമ്മ. പുലർച്ച അടുക്കളയിൽ കയറിയാൽ ഉച്ചയോടെയെ വിശ്രമമുള്ളൂ. സഹായത്തിന് മറ്റുള്ളവർ ഉണ്ടെങ്കിലും മേരിയുടെ കൈപുണ്യം ഭക്ഷണത്തിലും ഉണ്ടാവണമെന്ന നിർബന്ധമുണ്ട്. സ്ത്രീകളായ അന്തേവാസികളുടെ പരിചരണവും മേൽനോട്ടവും എല്ലാം മേരിയമ്മ നേരിട്ടുതന്നെയാണ്.
1997 ജനുവരി 30നാണ് ബ്രദർ മാത്യു ആൽബിൻ തെരുവിൽ അലയുന്നവർക്ക് അഭയകേന്ദ്രമായി പുന്നപ്രയിൽ സർവോദയ ശാന്തിഭവൻ ആരംഭിച്ചത്. തെരുവുമക്കളുടെ സംരക്ഷകനായി ആൽബിൻ മാറിയപ്പോൾ മേരി ഉറച്ച പിന്തുണ നൽകി ഭർത്താവിനൊപ്പം നിന്നു.
അന്നുമുതൽ ഇവിടെ അഭയം തേടുന്നവർക്ക് പോറ്റമ്മയായി. സ്ത്രീകളെ വൃത്തിയാക്കി പുത്തൻവസ്ത്രം ഉടുപ്പിച്ച് ശുശ്രൂഷകൾ നടത്തുന്നത് മേരിയാണ്. അവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് കുഞ്ഞുമക്കൾക്കെന്നപോലെ ആഹാരം വാരിക്കൊടുക്കാനും മേരിതന്നെ വേണം.
മേരിയുടെ സേവനപ്രവർത്തനങ്ങൾ നേരിട്ടറിയുന്ന നാട്ടുകാർ വനിതദിനത്തിൽ ആദരവൊരുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പുന്നപ്ര സാഫല്യം െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി മാത്യു ആൽബിെൻറ ഭാര്യ മേരി ആൽബിനെ ആദരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.