യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ; മരണം മർദനമേറ്റത് ബന്ധുക്കളെ അറിയിച്ചതിന് പിന്നാലെ

കൊല്ലം: ശാസ്താംകോട്ടക്ക് സമീപം ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശി വിസ്മയ (24) ആണ് മരിച്ചത്. ഭർത്താവിൻെറ വീട്ടിൽനിന്ന് മർദ്ദനമേറ്റതായി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സ്ആപിൽ ദൃശ്യങ്ങൾ സഹിതം വിവരം നൽകിയതിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറുമായി കഴിഞ്ഞ വർഷമായിരുന്നു വിവാഹം.

സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറൽ എസ്പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.

മുടിയിൽ പിടിച്ച് വലിച്ചു, മുഖത്ത് ചവിട്ടി...

തനിക്കേറ്റ ക്രൂര പീഡനം വിസ്മയ ബന്ധുക്കളെ വാട്സ്ആപ് സന്ദേശത്തിലൂടെ അറിയിച്ചത് പുറത്തുവന്നിട്ടുണ്ട്. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ ഭർത്താവ് കിരൺ, തന്നെയും അച്ഛനെയും തെറിപറഞ്ഞെന്നും ക്രൂരമായി മർദിച്ചെന്നും വാട്സ്ആപിൽ യുവതി പറയുന്നു. മുടിയിൽ പിടിച്ച് വലിച്ച് പലതവണ അടിച്ചു. വീണപ്പോൾ മുഖത്ത് ചവിട്ടി. കാൽ കൊണ്ട് മുഖത്ത് അമർത്തിയെന്നും വാട്സ്ആപ് സന്ദേശങ്ങളിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.