െകാച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിലെ പീഡനം സംബന്ധിച്ച് ആദ്യ പരാതി നൽകിയ ഡോ. ശ്വേതയും ഭർത്താവ് റിേൻറായും നേരിട്ട് ഹാജരാവണമെന്ന് ഹൈകോടതി. ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തതിെൻറ സാക്ഷ്യപത്രം ഹാജരാക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഭാര്യയെ വിട്ടുകിട്ടാൻ റിേൻറാ നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ യോഗ കേന്ദ്രത്തിലെ പീഡനം ചൂണ്ടിക്കാട്ടി ശ്വേതയും പരാതി നൽകിയിരുന്നു. ഇൗ ഹരജി പരിഗണിക്കെവയാണ് ഇരുവരും വിവാഹ രേഖയുമായി ഹാജരാകണമെന്ന് കോടതി നിർദേശിച്ചത്.
പരാതിയിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് തിങ്കളാഴ്ച കേസ് പരിഗണിക്കെവ ശ്വേതയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മതസ്പർധയുണ്ടാക്കലുൾപ്പെടെയുള്ള കാര്യങ്ങളിൽ പരാതി നൽകിയെങ്കിലും ഇത് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം കാര്യക്ഷമമല്ല. പ്രോസിക്യൂഷൻ ശക്തമായ നിലപാടെടുക്കാതിരുന്ന കാരണത്താലുൾപ്പെടെ യോഗ കേന്ദ്രത്തിലെ പീഡനം സംബന്ധിച്ച കേസിലെ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചു. ഉന്നതതല അന്വേഷണം അനിവാര്യമാെണന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെ കേസിലെ പ്രതികൾക്ക് എളുപ്പം ജാമ്യം ലഭിക്കാനിടയായ സാഹചര്യമെെന്തന്ന് കോടതിയും ആരാഞ്ഞു. കേസിൽ ഉദയംപേരൂർ എസ്.െഎ അന്വേഷണം നടത്തുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതിനാൽ, ഉന്നതതല അന്വേഷണം ആവശ്യമില്ലെന്നും വ്യക്തമാക്കി. തുടർന്ന് കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.