തിരുവനന്തപുരം: െപാതുടാപ്പുകൾ നിർത്തലാക്കി പകരം സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേ ശിക്കുന്ന കേന്ദ്രസർക്കാറിെൻറ ജലമിഷൻ പദ്ധതിയിൽ ജല അതോറിറ്റിക്ക് മേൽ വീഴുക ഭാര ിച്ച സാമ്പത്തിക ബാധ്യത. അഞ്ചുവർഷംകൊണ്ട് 55 ലക്ഷം കണക്ഷനുകൾ നൽകാൻ ലക്ഷ്യമിടുന് ന ജലജീവൻ മിഷന് സംസ്ഥാനത്ത് 35,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50:50 അനുപാതത്തൽ ചെലവ് വീതിക്കുന്നതോടെ ഇതിൽ 17,500 കോടിയാണ് കേരളം കണ്ടെത്തേണ്ടത്.
അതായത് പ്രതിവർഷം 3,500 കോടി സംസ്ഥാനം വഹിക്കണം. വ്യവസ്ഥ പ്രകാരം ഇൗ തുക ലഭ്യമെങ്കിൽ മാത്രമേ കേന്ദ്രവിഹിതവും ലഭിക്കൂ. നിലവിൽതന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തിന് ഇൗ തുക കണ്ടെത്തൽതന്നെ വെല്ലുവിളിയാകും. അല്ലാത്ത പക്ഷം തുക സർക്കാർ കെണ്ടത്തിക്കൊടുക്കേണ്ടി വരും. നിലവിൽ വർഷംപ്രതി 300 കോടി നഷ്ടത്തിലാണ് അതോറിറ്റി.ജലവിതരണത്തിെൻറ ഗുണമേന്മയെ ബാധിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. നിലവിൽ പ്ലാൻറ് അധിഷ്ടിത സമഗ്ര ജല വിതരണ സംവിധാനത്തിലേക്കാണ് ജല അതോറിറ്റി കടന്നിരിക്കുന്നത്. എന്നാൽ, ജലമിഷനിലൂടെ കേന്ദ്രം വിഭാവനം ചെയ്യുന്നത് ചെറുകിട കുടിവെള്ള സംരംഭങ്ങളാണ്. സംസ്ഥാനം കൈവരിച്ച നേട്ടങ്ങളിൽ നിന്നുള്ള പിന്നോട്ടുപോക്കാണിത്. 50 എൽ.സി.പി.ഡി (ലിറ്റേഴ്സ് െപർ കാപ്പിറ്റ െപർ േഡ) ശേഷി മാത്രമുള്ള പദ്ധതികളാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്.
കേരളത്തിലേതാകെട്ട 100 എൽ.സി.പി.ഡിക്ക് മുകളിലുള്ളതാണ് പദ്ധതികളിൽ 95 ശതമാനവും. അതോറിറ്റിയുടെ പ്ലാൻറുകളിലെല്ലാം ജലസ്രോതസ്സിൽ നിന്നെത്തുന്ന വെള്ളം പ്ലാൻറുകളിൽ ക്ലാരിഫിക്കേഷൻ, ഫിൽട്രേഷൻ, ക്ലോറിനേഷൻ തുടങ്ങിയ പ്രക്രിയകളെല്ലാം പൂർത്തിയാക്കിയാണ് വിതരണത്തിനെത്തിക്കുന്നത്.50 എൽ.സി.പി.ഡി പദ്ധതികളിൽ പ്ലാൻറ് തന്നെ ഉണ്ടാവണമെന്നില്ല. പുഴയിൽനിന്നോ മറ്റോ വലിയ ടാങ്കുകളിലേക്ക് വെള്ളമെത്തിച്ച് ക്ലോറിനേഷൻ നടത്തുക മാത്രം ചെയ്താവും വിതരണം ചെയ്യുക. മറ്റ് മാർഗങ്ങളില്ലാതെ ജല അതോറിറ്റി 400 എം.എൽ.ഡി വെള്ളം ഇത്തരത്തിൽ വിതരണം ചെയ്യുന്നുണ്ട്. ഇത് തന്നെ പ്ലാൻറിലേക്ക് മാറ്റാനുള്ള ആലോചനകൾ സജീവമാണ്.
ഇൗ സാഹചര്യത്തിലാണ് 55 ലക്ഷം കണക്ഷനുകൾക്കായി ഗുണമേന്മയിൽ വിട്ടുവീഴ്ചക്കൊരുങ്ങുന്നത്. ഉത്തരേന്ത്യൻ സാഹചര്യങ്ങൾ മുൻനിർത്തി തയാറാക്കിയ കേന്ദ്രസർക്കാറിെൻറ നയങ്ങൾ കേരളത്തിെൻറ സാഹചര്യങ്ങൾ പരിഗണിക്കാതെ നടപ്പാക്കാനാണ് സർക്കാറും ജല അതോറിറ്റിയും ശ്രമം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.